എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് രാവിലെ നിങ്ങളെ കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നിങ്ങൾ സങ്കീർത്തനം 147:3-ൽ നിന്നുള്ള വാഗ്‌ദത്തത്തെക്കുറിച്ച് ധ്യാനിക്കുകയാണ്: "മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു." ഇന്ന്, നിങ്ങൾ ഹൃദയം തകർന്നിരിക്കുകയാണോ? നിങ്ങൾ രോഗങ്ങളാൽ വലയുകയാണോ? രോഗം വീണ്ടും വീണ്ടും വരുന്നത് നിങ്ങൾ കാണുകയാണോ? നിങ്ങൾ എത്ര ചികിത്സിച്ചിട്ടും അത് മാറുന്നില്ലേ? അതുകാരണം നിങ്ങൾ തകർന്നുപോയിരിക്കുകയാണോ? നിങ്ങൾക്ക് ബലഹീനത തോന്നുന്നുണ്ടോ? ഇന്ന്, അവൻ നിങ്ങളുടെ തകർന്ന ഹൃദയത്തെ സുഖപ്പെടുത്തുകയും നിങ്ങളുടെ മുറിവുകൾ കെട്ടുകയും ചെയ്യുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
അവന്റെ അടിപ്പിണരുകളാൽ നിങ്ങൾക്ക് സൌഖ്യം വന്നുമിരിക്കുന്നു. യേശു നിങ്ങൾക്കുവേണ്ടി മുറിവേൽപ്പിക്കപ്പെട്ടു. നിങ്ങൾ അനുഭവിക്കുന്ന വേദന അവന് അറിയാം. നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുന്ന ബലഹീനത അവൻ അറിയുന്നു. നിങ്ങളുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന, നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഭയവും അവൻ അറിയുന്നു. ഇന്ന്, അവൻ നിങ്ങളെ സുഖപ്പെടുത്തുകയും നിങ്ങളെ പുതിയവരാക്കുകയും ചെയ്യും.
സുരേഷ് എന്ന പ്രിയ സഹോദരന് സംഭവിച്ചത് അതാണ്. കാക്കിനാഡയിൽ നിന്ന് തന്റെ സാക്ഷ്യം അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന് തൊണ്ടയിൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ സ്വരനാളികൾക്ക് കേടുപാടുകൾ സംഭവിക്കാനും ശബ്ദം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി ക്യാൻസർ നീക്കം ചെയ്യേണ്ടിയിരിക്കുന്നു. ഇത് കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ ഹൃദയം തകർന്നു. "എനിക്ക് എന്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടേക്കാം" എന്ന് അദ്ദേഹം ചിന്തിച്ചു. രോഗനിർണയം നടത്തിയ ശേഷം അദ്ദേഹം രണ്ട് ശസ്ത്രക്രിയകളിലൂടെ കടന്നുപോയി. അപ്പോഴും ക്യാൻസർ മാറിയില്ല. തന്റെ ഭാവിയെക്കുറിച്ചുള്ള ഭയവും ഉത്കണ്ഠയും അദ്ദേഹത്തിൽ നിറഞ്ഞു. ശാരീരികമായും മാനസികമായും അദ്ദേഹം വളരെ ബലഹീനനായി അനുഭവപ്പെട്ടു. താൻ തകർന്നുപോയതുപോലെയും ഭയം നിറഞ്ഞതുപോലെയും അദ്ദേഹത്തിന് തോന്നി. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് യേശു വിളിക്കുന്നു മാസിക ലഭിച്ചത്. "ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു" എന്ന വചനം അദ്ദേഹം വായിച്ചു. അദ്ദേഹം ആ വചനത്തിൽ ഉറച്ചുനിൽക്കുകയും അത് അദ്ദേഹത്തിന് വളരെയധികം ആശ്വാസം നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒരു യോഗത്തിൽ പങ്കെടുക്കാൻ ബെഥെസ്ദാ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് പോയി. അവിടെ ഡോ. പോൾ ദിനകരൻ എല്ലാവർക്കും വേണ്ടി വ്യക്തിപരമായി പ്രാർത്ഥിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ചേർന്ന് ഇദ്ദേഹവും പ്രാർത്ഥിച്ചു. ഉടൻ തന്നെ അദ്ദേഹം തന്റെ ഹൃദയത്തിൽ സമാധാനം അനുഭവിക്കുകയും ദൈവത്തിന്റെ ആശ്വാസം അനുഭവിക്കുകയും ചെയ്തു. അതിനുശേഷം, സ്കാൻ ചെയ്യാൻ അദ്ദേഹം ഡോക്ടർമാരുടെ അടുത്തേക്ക് പോയി. അപ്പോൾ അതിശയകരമായ ഒരു കാര്യം സംഭവിച്ചു. ക്യാൻസറിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ അത്ഭുതപ്പെട്ടു. അദ്ദേഹം അത്ഭുതകരമായി സുഖം പ്രാപിച്ചുവെന്ന് അവർ അദ്ദേഹത്തോട് പറഞ്ഞു. അത്രയേറെ സന്തോഷം അയാളിൽ നിറഞ്ഞു. തീർച്ചയായും, കർത്താവായ യേശുവാണ് എന്റെ സൗഖ്യദായകൻ എന്നു അദ്ദേഹം പറഞ്ഞു.
അതെ, എന്റെ പ്രിയ സുഹൃത്തുക്കളേ, ഇപ്പോൾ അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ച്, വലിയ സന്തോഷത്തോടെ ജീവിക്കുന്നു. കർത്താവ് നിങ്ങൾക്കും അങ്ങനെതന്നെ ചെയ്യും. നിങ്ങൾ തകർന്ന ഹൃദയത്തോടെ, "ഞാൻ ഇനിയും എത്രനാൾ കഷ്ടപ്പെടണം? ഇതാണോ എന്റെ വിധി? ഇതിന് അർഹനാകാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?" എന്ന് കർത്താവിനോട് ചോദിച്ചുകൊണ്ട് നിങ്ങൾ ഒരുപക്ഷേ ഇത് കണ്ടുകൊണ്ടിരിക്കുകയായിരിക്കാം. എന്നാൽ കർത്താവ് പറയുന്നത് അവൻ നിങ്ങളുടെ തകർന്ന ഹൃദയത്തെ സൌഖ്യമാക്കുകയും നിങ്ങളുടെ മുറിവുകൾ കെട്ടുകയും ചെയ്യും എന്നാണ്. ഇത് അസാധ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞേക്കാം, പക്ഷേ അസാധ്യമായതിനെയെല്ലാം സാധ്യമാക്കുന്ന ഒരു ദൈവം നമുക്കുണ്ട്. അതിനാൽ ഇന്ന്, അവനിൽ വിശ്വസിക്കുക. അവന്റെ ആശ്വാസം സ്വീകരിക്കുക. നിങ്ങളുടെ ജീവിതത്തിനായി അവന്റെ ശക്തി പ്രാപിക്കുക. അവൻ നിങ്ങളെ പൂർണ്ണമായും സൗഖ്യമാക്കും.
PRAYER:
പ്രിയ കർത്താവേ, ഈ പരിപാടി കാണുന്ന തകർന്ന ഹൃദയമുള്ള എല്ലാവരെയും സൗഖ്യമാക്കണമേ. ഇന്ന്, അവർ തകർന്നുപോവുകയും തളരുകയും ദുർബലരാകുകയും ചെയ്തേക്കാം. അവരുടെ അസുഖം അവരെ കാർന്നുതിന്നുകയും അവരുടെ എല്ലാ ശക്തിയും കവർന്നെടുക്കുകയും ചെയ്തേക്കാം. കർത്താവേ, അവർക്ക് നിസ്സഹായത തോന്നിയേക്കാം. എന്നാൽ അങ്ങയുടെ രോഗശാന്തി ശക്തി അങ്ങയുടെ മക്കളുടെമേൽ ചൊരിയുകയും അവരുടെ അവയവങ്ങളിലും ശരീരങ്ങളിലും മനസ്സുകളിലും ഹൃദയങ്ങളിലും ജീവൻ പകരുകയും ചെയ്യണമേ. കർത്താവേ, അങ്ങയുടെ ജീവൻ അവരിലേക്ക് ശ്വസിക്കണമേ. അങ്ങയുടെ അടിപ്പിണരുകളാൽ അവർ സൌഖ്യം പ്രാപിക്കട്ടെ. അങ്ങയുടെ സൗഖ്യമാക്കുന്ന കരത്താൽ അവരെ സ്പർശിച്ച്, ഇപ്പോൾത്തന്നെ അവർക്ക് പൂർണ്ണ സൗഖ്യം നൽകണമേ. അവരുടെ മുറിവുകൾ കെട്ടി അവരെ പൂർണ്ണമായി സൗഖ്യമാക്കണമേ. അങ്ങാണ് അവരുടെ സൗഖ്യദായകൻ. ഞങ്ങൾ അങ്ങിൽ ആശ്രയിക്കുകയും അങ്ങയുടെ സൌഖ്യം സ്വീകരിക്കുകയും ചെയ്യുന്നു. കർത്താവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


